ഉരുപ്പുംകുറ്റി പള്ളിയുടെ കുരിശിലെ വെളിച്ചം അവിടെയൊരു പള്ളിയുണ്ടെന്നും ദൈവ സ്നേഹവും പരസ്നേഹവും ഉള്ളോർക്ക് അവിടേക്ക് വരാമെന്നുമുള്ളതിന്റെ അടയാളമായിരുന്നു. വൈകിട്ട് ആറുമണിക്കത്തെ പള്ളിമണിയടിച്ചാൽ ഉരുപ്പുംകുറ്റിക്കാർ കർത്താവിന്റെ മാലാഖയുടെ പ്രാർത്ഥനയും ചൊല്ലി അന്നന്നത്തെ പാപത്തെക്കുറിച്ചോർത്ത് നെറ്റിയിൽ കുരിശുവരയ്ക്കും. കള്ളുഷാപ്പിലിരിക്കുന്ന ക്രിസ്ത്യാനികൾക്കും അത് ശീലമായിരുന്നു.
വെല്ല്യമ്മച്ചി പ്രാർത്ഥന ചൊല്ലുന്നത് താളത്തിലാണ്. പുറത്തേയ്ക്ക് വരുന്ന ശബ്ദത്തിലും അക്ഷരങ്ങളുടെ വടിവ് വ്യക്തമാണ്. വാക്കുകളിങ്ങനെ അറുത്തുമുറിച്ച് ഇടുവാണെന്നു തോന്നും. “ഇരുട്ടത്ത് നിക്കാണ്ട് ഈ വെളിച്ചത്തോട്ട് കേറിക്കേടാ.” പ്രാർത്ഥനയും ചൊല്ലി പൂർത്തിയാക്കി തെറുപ്പ് ബീഡിക്ക് തീകൊളുത്തിക്കൊണ്ട് വെല്ല്യമ്മച്ചി പറഞ്ഞു. അയൽപ്പക്കത്തെ ത്രേസ്യാ ചേടത്തി കൊണ്ടുക്കൊടുത്ത നാട്ടുമാങ്ങാപ്പഴം ഈമ്പിക്കൊണ്ട് നിക്കുവായിരുന്നു തോമാകുഞ്ഞ്. കാറ്റൊന്ന് ചെറുതായി വീശി. മുറ്റത്തിനരികിലെ തെങ്ങോലകൾക്ക് അനക്കം വെച്ചു. ആകാശത്തേക്ക് പൊങ്ങിനിന്ന അതിന്റെ ഓലകൾ നക്ഷത്രങ്ങളെ എത്തിപ്പിടിക്കാൻ നോക്കുകയാണെന്ന് അവന് തോന്നി.
നിക്കറിന്റെ കീശേന്നും വെല്ല്യമ്മച്ചിയുടെ പൊട്ടിപ്പോയ വെള്ളെഴുത്ത് കണ്ണടയുടെ ഒറ്റ ചിൽ തോമാക്കുഞ്ഞ് ഒതുക്കത്തോടെ പുറത്തെടുത്തു. പെരുവിരലിനും ചൂണ്ടുവിരലിനും നടുവിലുള്ള ‘ഠ’ വട്ടത്തിൽ കണ്ണട ചില്ല് ഒതുക്കിപിടിച്ച് ഇടത്തെ കണ്ണിറുക്കി ഒറ്റ കണ്ണിലൂടെ അവൻ നക്ഷത്രങ്ങളെ നോക്കി. ഉരുപ്പുംകുറ്റിയിൽനിന്നും നക്ഷത്രത്തിലേക്ക് എന്നാ ദൂരം കാണുമെന്ന് ആലോചിച്ചു. വീടിന്റെ തൊണ്ടിൽ നിക്കുന്ന തെങ്ങിന്റെ മേളിൽ അതുക്കൂട്ട് മൂന്നാല് തെങ്ങൂടെ ചേർത്തുകെട്ടിയാൽ നക്ഷത്രങ്ങളെ തൊടാമ്പറ്റുവായിരിക്കുമെന്ന് അവൻ കണക്കൂകൂട്ടി.
ഇന്നാള് മുണ്ടയാംപറമ്പ് അമ്പലത്തിലെ ഉത്സവത്തിന് പോയിട്ട് തോമാ കുഞ്ഞും അപ്പാപ്പനുംകൂടി പെരുകിലക്കാട്ടുകാരുടെ കശുമാന്തോട്ടത്തിൽക്കൂടി വീട്ടിലേക്ക് നടക്കുവാരുന്നു. പെട്ടന്ന് നടത്തം നിർത്തി അവൻ അപ്പാപ്പന്റെ കയ്യിൽ ഇറുക്കെ പിടിച്ചു. എന്നാ പറ്റി കൊച്ചേന്നും ചോദിച്ച് അപ്പാപ്പൻ തോമാകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണു പോയവഴിക്ക് അപ്പാപ്പനും നോക്കി. ആരോ കൈ വിരിച്ച് പിടിച്ചപോലുള്ള ഭീകരരൂപം കശുമാന്തോട്ടത്തിന്റെ ചെരുവിൽ നിൽക്കുന്നു. എന്നാ പിന്നെ അതൊന്ന് കണ്ടേക്കാമെന്നുവെച്ച് അപ്പാപ്പൻ തോമാകുഞ്ഞിനെയും കൂട്ടി അങ്ങോട്ട് നടന്നു. തന്നെ കൊല്ലാൻ കൊണ്ടുപോകുന്ന മട്ടിൽ അവൻ കരഞ്ഞു. ഒന്നു മിണ്ടാതിരി ചെറുക്കാ അതെന്നാന്ന് നോക്കാനല്ലേ നമ്മളങ്ങോട്ട് പോകുന്നത്. അപ്പാപ്പൻ തോമാകുഞ്ഞിനെ സമാധാനിപ്പിച്ചു. കുറച്ചങ്ങ് നടന്നപ്പഴേക്കും അപ്പാപ്പനു കാര്യം പിടികിട്ടി. ചെതുക്കിച്ച് നിന്ന കശുമാവിൽ കുരുമുളക് കൊടി കേറിക്കിടന്നതാണ്. പാതിമുറിഞ്ഞുപോയ കവരയിലേക്കും അത് പടർന്നതുകൊണ്ട് ആരോ കൈ വിരിച്ചുപിടിച്ചതായി തോന്നിയതാണ്. പിന്നീട് പേടിതോന്നുന്ന എന്ത് കണ്ടാലും തോമാകുഞ്ഞ് ചെന്ന് നോക്കും. അതുകൊണ്ട് ഇരുട്ടത്ത് നിക്കാൻ തോമാകുഞ്ഞ് ഒരിക്കലും പേടിച്ചില്ല.
ബീഡിവലിച്ചോണ്ട് അടയ്ക്കായും പുകയിലയും പാകത്തിനെടുത്ത് ചുണ്ണാമ്പുതേച്ച വെറ്റിലയിൽ പൊതിഞ്ഞ് കുഴിയൻ മരത്തടിയിൽവെച്ച് ചതച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് വെല്ല്യമ്മച്ചി. കാലങ്ങളായുള്ള ഇടികൊണ്ട് മരക്കഷ്ണത്തിന്റെ നടുഭാഗം ചന്ദ്രക്കലപോലെ കുഴിഞ്ഞിട്ടുണ്ട്. താളത്തിലാണ് വെല്ല്യമ്മച്ചി മുറുക്കാനിടിക്കുക. “എടിയേ മുറുക്കാനിൽ ഒരു പങ്ക് എനിക്കും വെച്ചേക്കണേ.” അപ്പാപ്പൻ പറഞ്ഞു. വെല്ല്യമ്മച്ചി മുറക്കാനിടിക്കുമ്പോഴൊക്കെ അപ്പാപ്പനും മുറുക്കാൻ തോന്നും. അത് പതിവാണ്.
“എടീ പെണ്ണമ്മേ തിണ്ണേലിരുന്നിട്ടും എന്നാ ചൂടാ” വെല്ല്യമ്മച്ചി പറഞ്ഞു. “എന്നാ ചെയ്യാനാ അമ്മച്ച്യേ പുളിയമ്മാക്കേക്കാരുടെ പറമ്പിലെ റബ്ബർ വളരാതെ അതിനൊരു ശമനം കിട്ടുമെന്ന് തോന്നുന്നില്ല.” അമ്മ അടുക്കളയിൽനിന്നും വിളിച്ചു പറഞ്ഞു. മുറുക്കാനിടി നിർത്തി വെല്ല്യമ്മച്ചി എണീറ്റു. സാവധാനം ചട്ട ഊരി തിണ്ണക്കടിയിലെ അയയിലിട്ടു. വീണ്ടും തിണ്ണയിൽനിന്നും മുറ്റത്തേക്കിറങ്ങുന്ന നടയിലേക്ക് കാലും നീട്ടിയിരുന്ന് മുറുക്കാനിടിച്ചോണ്ട് “എടാ ചെറുക്കാ ഈ പാള കഷ്ണമെടുത്തൊന്ന് വീശിക്കേടാ” എന്നുപറഞ്ഞു. ഇതിനിടെ വെല്ല്യമ്മച്ചി ബോഡീസ് അഴിച്ച് ഇരിക്കുന്നതിന് അരികിലായി വെച്ചു.
ചൂടുകാലമായതോണ്ട് വെല്ല്യമ്മച്ചിയുടെ പുറം ചുവന്നിരിപ്പാണ്. ചൂടുകുരു പുറ്റുപോലെ പൊന്തിയതാണ്. ഉച്ചതിരിഞ്ഞ് വെല്ല്യമ്മച്ചി കുളിക്കുമ്പോൾ പതംവരുത്തിയ ഇഞ്ച കൊണ്ട് പുറം തേച്ച്കൊടുക്കൽ തോമാകുഞ്ഞ് കടമയായി സ്വീകരിച്ചു. എടാ എളിക്കുതാഴെ ഒന്ന് അമർത്തി തേച്ചേടാ കൊച്ചേന്ന് വെല്ല്യമ്മച്ചി പറയും. എത്ര തേച്ചാലും വെല്ല്യമ്മച്ചിക്ക് മതിയാവില്ല. ചൂടുകാലം മങ്ങുന്നതുവരെ അതായിരുന്നു പതിവ്.
തോമാകുഞ്ഞാണേൽ ആദ്യകുർബ്ബാന സ്വീകരിക്കുന്നതിന്റെ ഒരുക്കത്തിലാണ്. “കൊച്ചേ കുഞ്ഞുകുഞ്ഞ് പാപങ്ങൾ ചെയ്യുന്നതിൽനിന്നും വിട്ടുനിൽക്കാനാ ഏറ്റവും പാട്. പിള്ളേരുടെ പാപങ്ങൾ തമ്പുരാൻ ക്ഷമിക്കും.” കുമ്പസാരത്തിനുള്ള ജപം ചൊല്ലി പഠിപ്പിക്കുമ്പോൾ വെല്ല്യമ്മച്ചി പറഞ്ഞു.
“നുണ പറയാതിരിക്കാനും എല്ലാവരോടും സ്നേഹത്തിൽ വർത്തിക്കാനും എന്റെ അമ്മ കുഞ്ഞിലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. നുണപറയാത്തവരെയാണ് കർത്താവിനും ഇഷ്ടം.” ഇതുപറഞ്ഞ് മോണകാട്ടി ചിരിച്ചുകൊണ്ട് വെല്ല്യമ്മച്ചി സ്നേഹത്തോടെ തോമാക്കുഞ്ഞിനെ നോക്കി. വെല്ല്യമ്മച്ചിയോട് ഇതുവരെ നുണ പറഞ്ഞിട്ടില്ലല്ലോയെന്നോർത്ത് അവന് അതിയായ സന്തോഷം തോന്നി. തോമാകുഞ്ഞ് പൂർവ്വാധികം സ്നേഹത്തോടെ വെല്ല്യമ്മച്ചിയുടെ മടിയിലേക്ക് തല ചേർത്തു കിടന്നു.
“അമ്മച്ചിയും മോനും എന്നാ പറഞ്ഞോണ്ടിരിക്കുവാ?”
വന്നപാടെ ത്ര്യേസ്യ ചേടത്തി വെല്ല്യമ്മച്ചിയോട് ചോദിച്ചു.
“തോമാകുഞ്ഞിന്റെ ആദ്യകുർബ്ബാന അടുക്കുവല്ല്യോടീ, അവന് നമസ്ക്കാരങ്ങൾ പറഞ്ഞുകൊടുക്കുവാരുന്നു.” വെല്ല്യമ്മച്ചി പറഞ്ഞു.
“ടെസി പെണ്ണിന്റെ വിശേഷം എന്നത്തേക്കാ?”
തോമാകുഞ്ഞിനെ മടിയിൽനിന്നും എഴുന്നേപ്പിച്ച് വെല്ല്യമ്മച്ചി ത്ര്യേസ്യ ചേടത്തിയുടെ അടുത്തേക്ക് നടന്നു. മുണ്ട് ഞൊറിഞ്ഞുടുത്തതിന്റെ വാൽ ചട്ടയ്ക്ക് കീഴേ തൂങ്ങി വെല്ല്യമ്മച്ചി നടക്കുന്നതിനൊത്ത് കുണുങ്ങിക്കൊണ്ടിരുന്നു.
“അത് പറയാനാ ബെനീഞ്ഞാമ്മേ ഞാനിങ്ങോട്ട് വന്നത്.” ത്രേസ്യച്ചേടത്തി വെല്ല്യമ്മച്ചിയോട് കുശുകുശുത്തു.
“അവളെ നാളെത്തന്നെ ആശൂത്രീൽ കൊണ്ടുചെല്ലണെന്നാ ഡോക്ടറ് പറഞ്ഞേക്കുന്നത്. ആനിക്ക് പരീക്ഷയല്ലേ അതുകൊണ്ട് അവക്ക് ഞങ്ങടെകൂടെ അങ്ങോട്ട് പോരാനൊക്കത്തില്ല. തോമാകുഞ്ഞിനെ കുറച്ച് ദിവസത്തേക്ക് അവക്കൊപ്പം നിർത്തുവാരുന്നെങ്കി കൊള്ളാരുന്നു.” ത്രേസ്യ ചേടത്തി അമ്മച്ചിയോട് പറഞ്ഞു. കൊച്ചിനേ വിട്ടേക്കാടീ ത്രേസ്യേന്നും പറഞ്ഞ് വെല്ല്യമ്മച്ചിയും ചേടത്തിയെ സമാധാനിപ്പിച്ചു.
“കർത്താവായ ദൈവം മോശയ്ക്ക് നൽകിയ പത്ത് പ്രമാണങ്ങൾ പാലിക്കാതെ സത്യക്രിസ്ത്യാനിയായി ജീവിക്കാനൊക്കത്തില്ല.” വെല്ല്യമ്മച്ചി പറഞ്ഞു.
മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെളിച്ചത്തിൽ തോമാകുഞ്ഞ് വെല്ല്യമ്മച്ചിയെ നോക്കി. പ്രമാണങ്ങളോരോന്നും ചൊല്ലിക്കൊണ്ട് തോമാ കുഞ്ഞ് വിരലിൽ എണ്ണി. ശ്ശെടാ ഒരെണ്ണം വിട്ടുപോയല്ലോ. നമസ്ക്കാര പുസ്തകം എടുത്ത് വിട്ടുപോയത് ഏതാണെന്ന് തോമാകുഞ്ഞ് പരതി.
“വെല്ല്യമ്മച്ചീ വ്യഭിചാരം ചെയ്യരുത് എന്ന്വെച്ചാ എന്താ?” തോമാകുഞ്ഞ് ചോദിച്ചു.
പല്ലില്ലാത്ത മോണ പൊത്തിക്കൊണ്ട് വെല്ല്യമ്മച്ചി ചിരിച്ചു. വെല്ല്യമ്മച്ചി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ‘വ്യഭിചാരം’ ഒരു കനപ്പെട്ട വാക്കാണെന്ന് തോമാകുഞ്ഞ് കരുതി.
അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴും തോമാകുഞ്ഞിന് ഏഴാമത്തെ പ്രമാണമായി കൊടുത്തിരുന്ന വാക്യം എന്താണെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല. അരണ്ട വെളിച്ചത്തിൽ മച്ചിന്മേൽ നോക്കി ഒച്ചയുണ്ടാക്കാതെ തോമാകുഞ്ഞ് വ്യഭിചാരം എന്നു പറഞ്ഞു നോക്കി. ഹൊ എന്നാ ഒരു വാക്കാ!
തോമാകുഞ്ഞിന്റെ വീടിന് പിന്നിലെ കുന്നിലേക്ക് ചെന്നാൽ കശുമാവിൽ തോട്ടവും കൈതക്കാടുമാണ്. വൈകിട്ട് അപ്പാപ്പന്റെകൂടെ കശുമാങ്ങാ പെറുക്കാൻ തോമാകുഞ്ഞും പോയി. കശുമാങ്ങാ പെറുക്കി കൂട്ടിവെച്ചിട്ട് അപ്പാപ്പൻ അടുത്തത് പെറുക്കാനായി കുന്നിൻ മുകളിലേക്ക് കയറി. കശുവണ്ടി ഇരിഞ്ഞുകൊണ്ട് തോമാകുഞ്ഞ് നമസ്ക്കാരങ്ങളോരോന്നും ഓർത്തു. പെട്ടെന്ന് പിന്നിൽ അനക്കം കേട്ട് തിരിഞ്ഞുനോക്കി. ഒത്ത അങ്കവാലും എടുപ്പുമുള്ള പൂവൻ കാട്ടുകോഴി ഇല ചിക്കി ചികയുന്നതാണ്.
“വ്യഭിചാരം ചെയ്യരുത്” തോമാകുഞ്ഞ് പൂവനോട് പറഞ്ഞു.
ഒച്ച കേട്ടതും ഈ കൊച്ച് എന്നതൊക്കെയാ വിളിച്ചുപറയുന്നത് എന്നമട്ടിൽ നോക്കിയിട്ട് പൂവൻ ഓടി.
കശുമാം തോട്ടത്തിന്റെ ചെരുവിലൂടെ ആനി ചേച്ചിയുടെ വീട്ടിലേക്ക് നടക്കുകയായിരുന്നു തോമാകുഞ്ഞ്. കരിയില പുറത്തുകൂടെയുള്ള വലിച്ചിൽ കേട്ട് അവൻ നിന്നു. ഇലയനക്കവും നിന്നു. തോമാകുഞ്ഞ് എങ്ങോട്ടാണെന്ന മട്ടിൽ ഒരു വില്ലൂന്നി പാമ്പ് പടപ്പൻ പുല്ലിനിടയിൽനിന്ന് അവനെ തലയെത്തിച്ച് നോക്കി. നിലത്ത് ആഞ്ഞ് ചവിട്ടിയപ്പോൾ ഒന്ന് തലയാട്ടിയിട്ട് വില്ലൂന്നി അതേ നിപ്പ്നിന്നു. അത്ര കേമനാണേൽ അവിടെ നിന്നോ എന്നു പറഞ്ഞിട്ട് തോമാകുഞ്ഞ് നടന്നു. മഴ ചെറുതായി അടർന്നു. അത്തറുകാരൻ കൈപ്പുറത്ത് തുള്ളികൾ ഇറ്റിക്കുംപോലെ കശുമാവിന്റെ ഇലകൾ വകഞ്ഞ് മഴ മണ്ണിനെ തൊട്ടു. പുതുമഴയുടെ മണം അവിടമാകെ നനഞ്ഞൊഴുകി.
തോമാകുഞ്ഞിന്റെ മുലകുടിയെപ്പറ്റി ആന്റിമാരും പാപ്പന്മാരും എപ്പോഴും പറഞ്ഞ് കളിയാക്കും. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ മുലകുടി മാറ്റിയത്. അങ്ങനെ ഒരുദിവസം കിടക്കപ്പായിൽ മുള്ളിയ തോമാക്കുഞ്ഞ് അതിരാവിലെ എണീറ്റിരുന്നു. കിടക്കപ്പായിലും പുതപ്പിലും സർവ്വത്ര മൂത്രം. വെല്ല്യമ്മച്ചിയും അപ്പാപ്പനും കിടക്കുന്ന മുറിയിലായിരുന്നു തോമാകുഞ്ഞിന്റെ കിടപ്പ്. അതിരാവിലെ ഏങ്ങലടി കേട്ട് വെല്ല്യമ്മച്ചി എണീറ്റു. നനഞ്ഞ നിക്കറും ഊരി കയ്യിൽ പിടിച്ച് തോമാകുഞ്ഞ് അതാ നിക്കുന്നു. എന്റെ കൊച്ച് എന്നാത്തിനാ കരയുന്നേന്നും പറഞ്ഞ് വെല്ല്യമ്മച്ചി അവനേയും കൂട്ടി തിണ്ണക്കടിയിലേക്കിറങ്ങി. തോമാകുഞ്ഞിന്റെ മേലു കഴികിച്ച് ഉണങ്ങിയ നിക്കറെടുത്ത് ഇടീച്ചു. നനവിന്റെ ഈർഷ്യ മാറിയതും തോമാകുഞ്ഞും വെല്ല്യമ്മച്ചിയും തിണ്ണക്കടിയിൽ വന്നിരുന്നു. അവൻ വെല്ല്യമ്മച്ചിയുടെ മടിയിലേക്ക് തലവെച്ചു. ബോഡീസഴിച്ച് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ വായിലേക്ക് പാപ്പം തിരികി വെച്ചു. തോമാകുഞ്ഞിന്റെ കുടി നിർത്തിക്കാൻ നേരത്തേ വാങ്ങിവെച്ച ചെന്നിനായകം വെല്ല്യമ്മച്ചി ഇടത്തെ മുലഞെട്ടിൽ തേച്ചുപിടിപ്പിച്ച് നയത്തിൽ അവന്റെ വായിലേക്ക് വെച്ചുകൊടുത്തു. വെല്ല്യമ്മച്ചി എന്തിനാണ് ഇത് ചെയ്തതെന്ന് തോമാക്കുഞ്ഞിനെ അലട്ടി. എന്തിനാണാ ചെയ്ത്തെന്ന് അവൻ വെല്ല്യമ്മച്ചിയോട് ചോദിച്ചതുമില്ല.
‘തോമാകുഞ്ഞേ നമുക്ക് പുഴേപ്പോയാലോ’ ചെന്നപാടെ ആനി ചോദിച്ചു. ആനിയുടെ വീട്ടിൽനിന്നും കിഴക്കോട്ടിറങ്ങിയാൽ എടപ്പുഴയാണ്. വേനലായാൽ ഇരുപ്പക്കാട്ടുകാരുടെ പറമ്പിന്റെ അതിരേൽക്കൂടി തുണിയലക്കാൻ പോകുന്ന പെണ്ണുങ്ങളുടെ ബഹളമാണ്. ഇരുപ്പക്കാട്ടു കടവിലെ പാറക്കുഴി വേനൽക്കാലം മുഴുവൻ പെണ്ണുങ്ങൾ കയ്യടക്കും. ‘സന്ധ്യമയങ്ങുന്നേനു മുന്നെ തിരിച്ചുവരണം വേഗം നടക്കെടാ’ ആനി തോമാക്കുഞ്ഞിനോട് പറഞ്ഞു. അലക്കാനുള്ള തുണിയും ബക്കറ്റിലെടുത്താണ് ആനിയുടെ നടപ്പ്.
ഇരുപ്പക്കാട്ടുകാരുടെ അതിരിൽ മഹാഗണി മരങ്ങൾ കൃത്യമായ അകലത്തിൽ നട്ടുവളർത്തിയിട്ടുണ്ട്. എല്ലാരും മൂന്നേക്കും പുറകേക്കും ഒരു കൈ അകലം വലത്തേക്കും ഇടത്തേക്കും അങ്ങനെ തന്നെ. സ്കൂൾ അസംബ്ലിയിൽ എല്ലാരും ഒരു കൈ അകലത്തിൽ നിന്നേ എന്ന് ലീസമ്മടീച്ചർ പറയുമ്പോൾ തോമാകുഞ്ഞ് കൈകൾ ഇരുവശത്തേക്കും വിരിച്ചുപിടിച്ച് ഉപ്പൂറ്റികുത്തി കറങ്ങും. കൈകൾ ആരെയും തൊടുന്നില്ലെന്നുറപ്പിക്കുമ്പോഴേക്ക് സ്കൂൾ മൈതാനത്ത് ക്ലാസുകളുടെ ക്രമത്തിൽ കുട്ടികൾ നിരന്നിട്ടുണ്ടാകും. എന്നാലും ആരാപോലും ഈ മരങ്ങളൊക്കെ ഒരേ അകലത്തിൽ നട്ടിട്ടുണ്ടാകുക. തോമാകുഞ്ഞ് ഓർത്തു. “ഒന്നു വേഗം നടക്കുകൊച്ചേ, ഒന്നാമത് നേരം ഇരുട്ടിവരുന്നു.” ആനി ധൃതിവെച്ചു.
“വെല്ല്യമ്മച്ചീ വ്യഭിചാരം ചെയ്യരുത് എന്ന്വെച്ചാ എന്താ?” തോമാകുഞ്ഞ് ചോദിച്ചു.
പല്ലില്ലാത്ത മോണ പൊത്തിക്കൊണ്ട് വെല്ല്യമ്മച്ചി ചിരിച്ചു. വെല്ല്യമ്മച്ചി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ‘വ്യഭിചാരം’ ഒരു കനപ്പെട്ട വാക്കാണെന്ന് തോമാകുഞ്ഞ് കരുതി.
അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴും തോമാകുഞ്ഞിന് ഏഴാമത്തെ പ്രമാണമായി കൊടുത്തിരുന്ന വാക്യം എന്താണെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല. അരണ്ട വെളിച്ചത്തിൽ മച്ചിന്മേൽ നോക്കി ഒച്ചയുണ്ടാക്കാതെ തോമാകുഞ്ഞ് വ്യഭിചാരം എന്നു പറഞ്ഞു നോക്കി. ഹൊ എന്നാ ഒരു വാക്കാ!
തോമാകുഞ്ഞിന്റെ വീടിന് പിന്നിലെ കുന്നിലേക്ക് ചെന്നാൽ കശുമാവിൽ തോട്ടവും കൈതക്കാടുമാണ്. വൈകിട്ട് അപ്പാപ്പന്റെകൂടെ കശുമാങ്ങാ പെറുക്കാൻ തോമാകുഞ്ഞും പോയി. കശുമാങ്ങാ പെറുക്കി കൂട്ടിവെച്ചിട്ട് അപ്പാപ്പൻ അടുത്തത് പെറുക്കാനായി കുന്നിൻ മുകളിലേക്ക് കയറി. കശുവണ്ടി ഇരിഞ്ഞുകൊണ്ട് തോമാകുഞ്ഞ് നമസ്ക്കാരങ്ങളോരോന്നും ഓർത്തു. പെട്ടെന്ന് പിന്നിൽ അനക്കം കേട്ട് തിരിഞ്ഞുനോക്കി. ഒത്ത അങ്കവാലും എടുപ്പുമുള്ള പൂവൻ കാട്ടുകോഴി ഇല ചിക്കി ചികയുന്നതാണ്.
“വ്യഭിചാരം ചെയ്യരുത്” തോമാകുഞ്ഞ് പൂവനോട് പറഞ്ഞു.
ഒച്ച കേട്ടതും ഈ കൊച്ച് എന്നതൊക്കെയാ വിളിച്ചുപറയുന്നത് എന്നമട്ടിൽ നോക്കിയിട്ട് പൂവൻ ഓടി.
കശുമാം തോട്ടത്തിന്റെ ചെരുവിലൂടെ ആനി ചേച്ചിയുടെ വീട്ടിലേക്ക് നടക്കുകയായിരുന്നു തോമാകുഞ്ഞ്. കരിയില പുറത്തുകൂടെയുള്ള വലിച്ചിൽ കേട്ട് അവൻ നിന്നു. ഇലയനക്കവും നിന്നു. തോമാകുഞ്ഞ് എങ്ങോട്ടാണെന്ന മട്ടിൽ ഒരു വില്ലൂന്നി പാമ്പ് പടപ്പൻ പുല്ലിനിടയിൽനിന്ന് അവനെ തലയെത്തിച്ച് നോക്കി. നിലത്ത് ആഞ്ഞ് ചവിട്ടിയപ്പോൾ ഒന്ന് തലയാട്ടിയിട്ട് വില്ലൂന്നി അതേ നിപ്പ്നിന്നു. അത്ര കേമനാണേൽ അവിടെ നിന്നോ എന്നു പറഞ്ഞിട്ട് തോമാകുഞ്ഞ് നടന്നു. മഴ ചെറുതായി അടർന്നു. അത്തറുകാരൻ കൈപ്പുറത്ത് തുള്ളികൾ ഇറ്റിക്കുംപോലെ കശുമാവിന്റെ ഇലകൾ വകഞ്ഞ് മഴ മണ്ണിനെ തൊട്ടു. പുതുമഴയുടെ മണം അവിടമാകെ നനഞ്ഞൊഴുകി.
തോമാകുഞ്ഞിന്റെ മുലകുടിയെപ്പറ്റി ആന്റിമാരും പാപ്പന്മാരും എപ്പോഴും പറഞ്ഞ് കളിയാക്കും. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ മുലകുടി മാറ്റിയത്. അങ്ങനെ ഒരുദിവസം കിടക്കപ്പായിൽ മുള്ളിയ തോമാക്കുഞ്ഞ് അതിരാവിലെ എണീറ്റിരുന്നു. കിടക്കപ്പായിലും പുതപ്പിലും സർവ്വത്ര മൂത്രം. വെല്ല്യമ്മച്ചിയും അപ്പാപ്പനും കിടക്കുന്ന മുറിയിലായിരുന്നു തോമാകുഞ്ഞിന്റെ കിടപ്പ്. അതിരാവിലെ ഏങ്ങലടി കേട്ട് വെല്ല്യമ്മച്ചി എണീറ്റു. നനഞ്ഞ നിക്കറും ഊരി കയ്യിൽ പിടിച്ച് തോമാകുഞ്ഞ് അതാ നിക്കുന്നു. എന്റെ കൊച്ച് എന്നാത്തിനാ കരയുന്നേന്നും പറഞ്ഞ് വെല്ല്യമ്മച്ചി അവനേയും കൂട്ടി തിണ്ണക്കടിയിലേക്കിറങ്ങി. തോമാകുഞ്ഞിന്റെ മേലു കഴികിച്ച് ഉണങ്ങിയ നിക്കറെടുത്ത് ഇടീച്ചു. നനവിന്റെ ഈർഷ്യ മാറിയതും തോമാകുഞ്ഞും വെല്ല്യമ്മച്ചിയും തിണ്ണക്കടിയിൽ വന്നിരുന്നു. അവൻ വെല്ല്യമ്മച്ചിയുടെ മടിയിലേക്ക് തലവെച്ചു. ബോഡീസഴിച്ച് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ വായിലേക്ക് പാപ്പം തിരികി വെച്ചു. തോമാകുഞ്ഞിന്റെ കുടി നിർത്തിക്കാൻ നേരത്തേ വാങ്ങിവെച്ച ചെന്നിനായകം വെല്ല്യമ്മച്ചി ഇടത്തെ മുലഞെട്ടിൽ തേച്ചുപിടിപ്പിച്ച് നയത്തിൽ അവന്റെ വായിലേക്ക് വെച്ചുകൊടുത്തു. വെല്ല്യമ്മച്ചി എന്തിനാണ് ഇത് ചെയ്തതെന്ന് തോമാക്കുഞ്ഞിനെ അലട്ടി. എന്തിനാണാ ചെയ്ത്തെന്ന് അവൻ വെല്ല്യമ്മച്ചിയോട് ചോദിച്ചതുമില്ല.
‘തോമാകുഞ്ഞേ നമുക്ക് പുഴേപ്പോയാലോ’ ചെന്നപാടെ ആനി ചോദിച്ചു. ആനിയുടെ വീട്ടിൽനിന്നും കിഴക്കോട്ടിറങ്ങിയാൽ എടപ്പുഴയാണ്. വേനലായാൽ ഇരുപ്പക്കാട്ടുകാരുടെ പറമ്പിന്റെ അതിരേൽക്കൂടി തുണിയലക്കാൻ പോകുന്ന പെണ്ണുങ്ങളുടെ ബഹളമാണ്. ഇരുപ്പക്കാട്ടു കടവിലെ പാറക്കുഴി വേനൽക്കാലം മുഴുവൻ പെണ്ണുങ്ങൾ കയ്യടക്കും. ‘സന്ധ്യമയങ്ങുന്നേനു മുന്നെ തിരിച്ചുവരണം വേഗം നടക്കെടാ’ ആനി തോമാക്കുഞ്ഞിനോട് പറഞ്ഞു. അലക്കാനുള്ള തുണിയും ബക്കറ്റിലെടുത്താണ് ആനിയുടെ നടപ്പ്.
ഇരുപ്പക്കാട്ടുകാരുടെ അതിരിൽ മഹാഗണി മരങ്ങൾ കൃത്യമായ അകലത്തിൽ നട്ടുവളർത്തിയിട്ടുണ്ട്. എല്ലാരും മൂന്നേക്കും പുറകേക്കും ഒരു കൈ അകലം വലത്തേക്കും ഇടത്തേക്കും അങ്ങനെ തന്നെ. സ്കൂൾ അസംബ്ലിയിൽ എല്ലാരും ഒരു കൈ അകലത്തിൽ നിന്നേ എന്ന് ലീസമ്മടീച്ചർ പറയുമ്പോൾ തോമാകുഞ്ഞ് കൈകൾ ഇരുവശത്തേക്കും വിരിച്ചുപിടിച്ച് ഉപ്പൂറ്റികുത്തി കറങ്ങും. കൈകൾ ആരെയും തൊടുന്നില്ലെന്നുറപ്പിക്കുമ്പോഴേക്ക് സ്കൂൾ മൈതാനത്ത് ക്ലാസുകളുടെ ക്രമത്തിൽ കുട്ടികൾ നിരന്നിട്ടുണ്ടാകും. എന്നാലും ആരാപോലും ഈ മരങ്ങളൊക്കെ ഒരേ അകലത്തിൽ നട്ടിട്ടുണ്ടാകുക. തോമാകുഞ്ഞ് ഓർത്തു. “ഒന്നു വേഗം നടക്കുകൊച്ചേ, ഒന്നാമത് നേരം ഇരുട്ടിവരുന്നു.” ആനി ധൃതിവെച്ചു.
കുളിക്കടവിൽ പെണ്ണുങ്ങളുടെ തിരക്കാണ്. ആനിയും ചേച്ചിമാരും നാട്ടുകാര്യങ്ങൾ പറഞ്ഞുനിന്നു. കുളിക്കടവിന്റെ അങ്ങേക്കരയിൽ ഇഞ്ചക്കാടാണ്. കടവിലേക്കുള്ള പടിയിറങ്ങിയാൽ ചെരിഞ്ഞുകിടക്കുന്നപാറപ്പുറത്ത് അങ്ങിങ്ങായി ഊരിപ്പിഴിഞ്ഞുവെച്ചിരിക്കുന്ന തുണികളും വരണ്ടുപൊട്ടിയ ഉപ്പൂറ്റി ഉരച്ചുമിനുക്കുന്ന ചേച്ചിമാരും. തോമാകുഞ്ഞിനെ ചേച്ചിമാർ വാത്സല്ല്യത്തോടെ നോക്കി. തോമാകുഞ്ഞ് ആരെയും നോക്കിയില്ല. കടവിലേക്കുള്ള പടിയിൽ അവൻ ഇരുന്നു. പടിയിലേക്ക് ഓടിയടുക്കുന്ന ഓളങ്ങൾ ഞാനാണ് ആദ്യം എത്തിയതെന്ന മട്ടിൽ തോമാകുഞ്ഞിന്റെ കാലിൽ തൊട്ടിട്ട് വീണ്ടും ഒഴുക്കിലേക്കുചെന്ന് മുങ്ങാംകുഴിയിട്ടു.
തോമാകുഞ്ഞ് കടവിലേക്ക് നോക്കി. പാതി നഗ്നമായ കുളിക്കടവിന്റെ ഉടലുകണ്ട് ഈശോയേ ഈശോയേ… എന്നുച്ഛരിച്ച് തലകുമ്പിട്ടിരുന്നു.
“കൊച്ചേ വെക്കം കുളിച്ചേ ഇരുട്ടി തുടങ്ങുമ്പോഴേക്ക് വീട്ടിലെത്താനുള്ളതാ”. ആനിച്ചേച്ചി തോമാകുഞ്ഞിനെ ഓർമ്മിപ്പിച്ചു. “ഞാൻ വീട്ടിപ്പോയി കുളിച്ചോളാം”. തോമാകുഞ്ഞ് വല്ലാണ്ടായി.
ആനിചേച്ചിയുടെ ഒച്ച കേട്ടിട്ടെന്നോണം കടവിലേക്കിറങ്ങാൻനിന്ന കുളക്കോഴിയും കുഞ്ഞുങ്ങളും തഴകൾക്കിടയിലേക്ക് നൂണ്ടുപോയി.
രാത്രിയിൽ തൊഴുത്തിൽനിന്നും ശബ്ദം കേട്ട് ആനി കണ്ണു തുറക്കുമ്പോഴും തോമാകുഞ്ഞ് ഉറക്കത്തിലായിരുന്നു. ജനലിലൂടെ ടോർച്ച് തൊഴുത്തിലേക്ക് മിന്നിച്ച് നോക്കിയപ്പോഴുണ്ട് ഒന്നും അറിയാത്തമാതിരി പശു അയവെട്ടിക്കൊണ്ട് കിടക്കുന്നു. വെളിച്ചം വീഴുന്നേനുമുന്നെ ഒന്നൂടെ മയങ്ങിയേക്കാമെന്നു കരുതി ആനി വീണ്ടും കിടന്നു.
ആനിയുടെ വീട്ടിൽ കോഴി വാഴുകേലാരുന്നു. മൂന്നാല് മുട്ടക്കോഴികളെയും ഒരു പൂവനേയും തോമാകുഞ്ഞിന്റെ വെല്ല്യമ്മച്ചിയാണ് ആനീടമ്മയ്ക്ക് കൊടുത്തത്. ഒറ്റയാഴ്ചകൊണ്ട് പൂവനൊഴികെ എല്ലാത്തിനേയും കീരിയും കുറുക്കനും വീതിച്ചെടുത്തു. ഗീവർഗീസ് സഹദായേ... പൂവനെ ഞാൻ അങ്ങേക്ക് തന്നേക്കാമേ എന്നു നേർച്ച നേർന്നിട്ട് ആനീടമ്മ പീന്നീട് കൊണ്ടുവന്ന കോഴികളെ ഒന്നിനേയും കൂട്ടീന്നിറങ്ങാൻ സമ്മതിച്ചില്ല. കാര്യം ആനീടമ്മ വിശ്വാസിയൊക്കെയാണെങ്കിലും ഒരിക്കൽ അമ്മേ ഞാൻ മഠത്തിൽ പൊക്കേട്ടേന്ന് ആനി ചോദിച്ചപ്പം അമ്മയ്ക്കുണ്ടായ ബോധക്കേടും പരവേശവും അവൾ കണ്ടതാണ്. നേരം വെളുക്കാറായല്ലോ എന്നാലൊന്നു കൂവിയേക്കാമെന്നും വിചാരിച്ച് പൂവൻ തലയൊന്നു വെട്ടിച്ച് കൊക്ക് പിളർത്തിയതും വർക്കത്തുകെട്ടതേ നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ടെടായെന്നും പറഞ്ഞ് ആനി ചാടിപ്പിടഞ്ഞെണീറ്റു.
ആനിച്ചേച്ചി എന്താനാണ് ദേഷ്യപ്പെടുന്നതെന്നോ ഒച്ചവെച്ചതെന്നോ തോമാകുഞ്ഞിന് മനസിലായില്ല. “നിന്റെ അമ്മച്ചിയെ ഞാനൊന്ന് കാണട്ടെ. പിള്ളേരെ വേണ്ടാദീനമാണോ പഠിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് എനിക്കൊന്ന് അറിയണം.” ആനി പറഞ്ഞു. കട്ടിലിന്റെ ഒരു മൂലയ്ക്കിരുന്ന് തോമാകുഞ്ഞ് ഏങ്ങലടിച്ചു. മുറിയിൽ എന്നാ നടന്നേന്നും അറിയാൻ ഭീത്തിയിൽ ഉറപ്പിച്ച അൽഫോൻസാമ്മേടെ കലണ്ടറിന് പിന്നീന്നും രണ്ട് പല്ലികൾ ഇറങ്ങിവന്നു.
തോമാകുഞ്ഞിന്റെ മുലകുടി നിർത്തിക്കാനുള്ള ചെന്നിനായക പ്രയോഗത്തിന് നാളുകൾക്കിപ്പുറം ഒരിക്കൽ ഇതുപോലൊരു രാത്രിയിൽ തോമാകുഞ്ഞിന് വിശന്നു. അന്ന് അപ്പാപ്പന്റെയും വെല്ല്യമ്മച്ചിക്കും ഇടയിൽ നൂണ്ടുകയറി തോമാകുഞ്ഞ് വെല്ല്യമ്മച്ചിയുടെ പാപ്പം കുടിക്കുകയും ചെയ്തു. പിറ്റേന്ന് എല്ലാരോടും ഇക്കാര്യം പറഞ്ഞ് തോമാകുഞ്ഞിനെ വെല്ല്യമ്മച്ചി കളിയാക്കിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. പിന്നെ എന്തിനാകും ആനിചേച്ചി വഴക്കുകൂടിയിട്ടുണ്ടാകുക. തോമാകുഞ്ഞ് ആലോചിച്ചു.
അരുതാത്തതെന്തെങ്കിലും ഞാൻ ആനിചേച്ചിയോട് ചെയ്തോ? അവൻ വിഷമിച്ചു. വീട്ടിലേക്കുള്ള കയറ്റം കയറുമ്പോൾ ദുഃഖവെള്ളിയുടെ മൂകത അവനെ ആസകലം വിഴുങ്ങി. എന്റെ ദൈവമേ… എന്റെ ദൈവമേ… മനസ്താപ പ്രകരണത്തിന്റെ ആദ്യവരികളല്ലാതെയൊന്നും തോമാകുഞ്ഞിന് ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞില്ല. ആനിച്ചേച്ചി എന്താവും വെല്ല്യമ്മച്ചിയോട് പറയുക.
തോമാകുഞ്ഞ് കടവിലേക്ക് നോക്കി. പാതി നഗ്നമായ കുളിക്കടവിന്റെ ഉടലുകണ്ട് ഈശോയേ ഈശോയേ… എന്നുച്ഛരിച്ച് തലകുമ്പിട്ടിരുന്നു.
“കൊച്ചേ വെക്കം കുളിച്ചേ ഇരുട്ടി തുടങ്ങുമ്പോഴേക്ക് വീട്ടിലെത്താനുള്ളതാ”. ആനിച്ചേച്ചി തോമാകുഞ്ഞിനെ ഓർമ്മിപ്പിച്ചു. “ഞാൻ വീട്ടിപ്പോയി കുളിച്ചോളാം”. തോമാകുഞ്ഞ് വല്ലാണ്ടായി.
ആനിചേച്ചിയുടെ ഒച്ച കേട്ടിട്ടെന്നോണം കടവിലേക്കിറങ്ങാൻനിന്ന കുളക്കോഴിയും കുഞ്ഞുങ്ങളും തഴകൾക്കിടയിലേക്ക് നൂണ്ടുപോയി.
രാത്രിയിൽ തൊഴുത്തിൽനിന്നും ശബ്ദം കേട്ട് ആനി കണ്ണു തുറക്കുമ്പോഴും തോമാകുഞ്ഞ് ഉറക്കത്തിലായിരുന്നു. ജനലിലൂടെ ടോർച്ച് തൊഴുത്തിലേക്ക് മിന്നിച്ച് നോക്കിയപ്പോഴുണ്ട് ഒന്നും അറിയാത്തമാതിരി പശു അയവെട്ടിക്കൊണ്ട് കിടക്കുന്നു. വെളിച്ചം വീഴുന്നേനുമുന്നെ ഒന്നൂടെ മയങ്ങിയേക്കാമെന്നു കരുതി ആനി വീണ്ടും കിടന്നു.
ആനിയുടെ വീട്ടിൽ കോഴി വാഴുകേലാരുന്നു. മൂന്നാല് മുട്ടക്കോഴികളെയും ഒരു പൂവനേയും തോമാകുഞ്ഞിന്റെ വെല്ല്യമ്മച്ചിയാണ് ആനീടമ്മയ്ക്ക് കൊടുത്തത്. ഒറ്റയാഴ്ചകൊണ്ട് പൂവനൊഴികെ എല്ലാത്തിനേയും കീരിയും കുറുക്കനും വീതിച്ചെടുത്തു. ഗീവർഗീസ് സഹദായേ... പൂവനെ ഞാൻ അങ്ങേക്ക് തന്നേക്കാമേ എന്നു നേർച്ച നേർന്നിട്ട് ആനീടമ്മ പീന്നീട് കൊണ്ടുവന്ന കോഴികളെ ഒന്നിനേയും കൂട്ടീന്നിറങ്ങാൻ സമ്മതിച്ചില്ല. കാര്യം ആനീടമ്മ വിശ്വാസിയൊക്കെയാണെങ്കിലും ഒരിക്കൽ അമ്മേ ഞാൻ മഠത്തിൽ പൊക്കേട്ടേന്ന് ആനി ചോദിച്ചപ്പം അമ്മയ്ക്കുണ്ടായ ബോധക്കേടും പരവേശവും അവൾ കണ്ടതാണ്. നേരം വെളുക്കാറായല്ലോ എന്നാലൊന്നു കൂവിയേക്കാമെന്നും വിചാരിച്ച് പൂവൻ തലയൊന്നു വെട്ടിച്ച് കൊക്ക് പിളർത്തിയതും വർക്കത്തുകെട്ടതേ നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ടെടായെന്നും പറഞ്ഞ് ആനി ചാടിപ്പിടഞ്ഞെണീറ്റു.
ആനിച്ചേച്ചി എന്താനാണ് ദേഷ്യപ്പെടുന്നതെന്നോ ഒച്ചവെച്ചതെന്നോ തോമാകുഞ്ഞിന് മനസിലായില്ല. “നിന്റെ അമ്മച്ചിയെ ഞാനൊന്ന് കാണട്ടെ. പിള്ളേരെ വേണ്ടാദീനമാണോ പഠിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് എനിക്കൊന്ന് അറിയണം.” ആനി പറഞ്ഞു. കട്ടിലിന്റെ ഒരു മൂലയ്ക്കിരുന്ന് തോമാകുഞ്ഞ് ഏങ്ങലടിച്ചു. മുറിയിൽ എന്നാ നടന്നേന്നും അറിയാൻ ഭീത്തിയിൽ ഉറപ്പിച്ച അൽഫോൻസാമ്മേടെ കലണ്ടറിന് പിന്നീന്നും രണ്ട് പല്ലികൾ ഇറങ്ങിവന്നു.
തോമാകുഞ്ഞിന്റെ മുലകുടി നിർത്തിക്കാനുള്ള ചെന്നിനായക പ്രയോഗത്തിന് നാളുകൾക്കിപ്പുറം ഒരിക്കൽ ഇതുപോലൊരു രാത്രിയിൽ തോമാകുഞ്ഞിന് വിശന്നു. അന്ന് അപ്പാപ്പന്റെയും വെല്ല്യമ്മച്ചിക്കും ഇടയിൽ നൂണ്ടുകയറി തോമാകുഞ്ഞ് വെല്ല്യമ്മച്ചിയുടെ പാപ്പം കുടിക്കുകയും ചെയ്തു. പിറ്റേന്ന് എല്ലാരോടും ഇക്കാര്യം പറഞ്ഞ് തോമാകുഞ്ഞിനെ വെല്ല്യമ്മച്ചി കളിയാക്കിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. പിന്നെ എന്തിനാകും ആനിചേച്ചി വഴക്കുകൂടിയിട്ടുണ്ടാകുക. തോമാകുഞ്ഞ് ആലോചിച്ചു.
അരുതാത്തതെന്തെങ്കിലും ഞാൻ ആനിചേച്ചിയോട് ചെയ്തോ? അവൻ വിഷമിച്ചു. വീട്ടിലേക്കുള്ള കയറ്റം കയറുമ്പോൾ ദുഃഖവെള്ളിയുടെ മൂകത അവനെ ആസകലം വിഴുങ്ങി. എന്റെ ദൈവമേ… എന്റെ ദൈവമേ… മനസ്താപ പ്രകരണത്തിന്റെ ആദ്യവരികളല്ലാതെയൊന്നും തോമാകുഞ്ഞിന് ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞില്ല. ആനിച്ചേച്ചി എന്താവും വെല്ല്യമ്മച്ചിയോട് പറയുക.
അതിരാവിലെ തോമാകുഞ്ഞ് വീട്ടീന്ന് പോയേപ്പിന്നെ ആനിക്ക് മനക്ലേശമുണ്ടായി. തോമാകുഞ്ഞ് വേണ്ടാദീനം ചെയ്തെന്ന് ഇനി തോന്നിയതാണോ? ആനി വിഷമിച്ചു. ആദ്യകുർബ്ബാന സ്വീകരിക്കാനിരിക്കുന്ന കൊച്ചിനെയാണല്ലോ ദൈവമേ വേദനപ്പിച്ചതെന്നോർത്ത് ആനി എത്രയും ദയയുള്ളമാതാവിന്റെ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി.
വീട്ടുമുറ്റത്തേക്കുള്ള വെട്ടുകല്ലുപടി കയറുകയായിരുന്നു തോമാകുഞ്ഞ്. കൊച്ച് എവിടെയായിരുന്നു എന്ന് ചോദിച്ചില്ലെങ്കിലും കോപ്പർ തോമാകുഞ്ഞിന്റെ വരവറിഞ്ഞ് പടിയിറങ്ങി ഓടിചെന്നു. എടാ കൊച്ചേ ഇന്നലെ രാത്രീൽ മുഴുത്തൊരു മുയൽ നമ്മടെ മുറ്റത്ത് വന്ന് കേറിയാരുന്നെടാന്ന് കോപ്പറിന് പറയണമെന്നുണ്ടാരുന്നെങ്കിലും അതെങ്ങനെ പറയുമെന്ന് അതിന് നിശ്ചയം ഉണ്ടായിരുന്നില്ല. കൂത്തുപറമ്പങ്ങാടീൽ പോയപ്പം അപ്പാപ്പൻ വഴീന്നു കൂട്ടിക്കൊണ്ടുവന്നതാണ് കോപ്പറിനെ.
കുട്ടിപാപ്പന്റെ മൂത്ത മോന്റെ കല്ല്യാണം കൂടാൻ വന്നതായിരുന്നു ദേവസിപാപ്പനും കെട്ട്യോൾ ഏലിക്കുട്ടിയും. അമ്മ അടുക്കളേൽ എല്ലും കപ്പയും വെക്കാനുള്ള തിരക്കിലാണ്. ചെന്നപാടെ തോമാകുഞ്ഞ് പുതച്ചുമൂടി കിടന്നു. “എന്നാ പറ്റി കൊച്ചേ” ഏലികുട്ടി കുഞ്ഞമ്മ ചോദിച്ചു. എന്നിട്ട് “പെണ്ണമ്മേ കൊച്ചിന് എന്തോ വല്ലായ്മയുണ്ട് കേട്ടോ.” എന്നു വിളിച്ചു പറഞ്ഞു. “എന്നാ പറ്റിയെടാ, ഇന്നലെ പുഴേ പോയിട്ട് നേരാംവണ്ണം തല തുവർത്തിയില്ലായിരുന്നോ.” കഴുത്തിൽ കൈപ്പുറം തട്ടിച്ചുനോക്കിയിട്ട് അമ്മ ചോദിച്ചു. “ഏലിക്കുട്ടീ നീയൊന്ന് അടുക്കളേലേക്ക് ചെല്ലാവോ. കപ്പ അടുപ്പത്തുണ്ട്. കൊച്ചിന് അമൃതാരിഷ്ടത്തിൽക്കൂട്ട് എടുത്തുകൊടുത്തിട്ട് ഞാനങ്ങോട്ടേക്കും വരാം.” അമ്മ പറഞ്ഞു. എന്നാലത് പറയണ്ടേയെന്നും പറഞ്ഞേച്ച് ഏലിക്കുട്ടിയാന്റി അടുക്കളേലേക്ക് പോയി.
തോമാകുഞ്ഞിന്റെ അപ്പാപ്പൻ ഔതയുടെ അനിയൻ പൈലിയുടെ മകനാണ് ദേവസി. കോട്ടയത്തുനിന്നും ഔത ചേട്ടനും അനിയന്മാരും മലബാറിലേക്ക് പോന്നപ്പം ഏറ്റവും ഇളയ പൈലി കോട്ടയത്തുനിന്നും ഒരടി എങ്ങോട്ടുമില്ലെന്ന് തീർച്ച പറഞ്ഞു. ദേവസി പാപ്പനും വീട്ടുകാരും വന്നാപ്പിന്നെ വീട്ടിൽ ആഘോഷമാണ്. കപ്പബിരിയാണിയും പോർക്ക് വരട്ടിയതുമൊക്കെ ഉണ്ടാക്കി അമ്മ അവരെ സൽക്കരിക്കും. കുടകിലെ എസ്റ്റേറ്റിൽനിന്നും തോമാകുഞ്ഞിന്റെ അപ്പൻ അവറാൻ രണ്ടോ മൂന്നോ മാസം കൂടി വരുമ്പോൾ മാത്രമാണ് ഇത്തരമൊരു ആഘോഷം തോമാ കുഞ്ഞിന്റെ വീട്ടിലുണ്ടാകുക.
വീട്ടുമുറ്റത്തേക്കുള്ള വെട്ടുകല്ലുപടി കയറുകയായിരുന്നു തോമാകുഞ്ഞ്. കൊച്ച് എവിടെയായിരുന്നു എന്ന് ചോദിച്ചില്ലെങ്കിലും കോപ്പർ തോമാകുഞ്ഞിന്റെ വരവറിഞ്ഞ് പടിയിറങ്ങി ഓടിചെന്നു. എടാ കൊച്ചേ ഇന്നലെ രാത്രീൽ മുഴുത്തൊരു മുയൽ നമ്മടെ മുറ്റത്ത് വന്ന് കേറിയാരുന്നെടാന്ന് കോപ്പറിന് പറയണമെന്നുണ്ടാരുന്നെങ്കിലും അതെങ്ങനെ പറയുമെന്ന് അതിന് നിശ്ചയം ഉണ്ടായിരുന്നില്ല. കൂത്തുപറമ്പങ്ങാടീൽ പോയപ്പം അപ്പാപ്പൻ വഴീന്നു കൂട്ടിക്കൊണ്ടുവന്നതാണ് കോപ്പറിനെ.
കുട്ടിപാപ്പന്റെ മൂത്ത മോന്റെ കല്ല്യാണം കൂടാൻ വന്നതായിരുന്നു ദേവസിപാപ്പനും കെട്ട്യോൾ ഏലിക്കുട്ടിയും. അമ്മ അടുക്കളേൽ എല്ലും കപ്പയും വെക്കാനുള്ള തിരക്കിലാണ്. ചെന്നപാടെ തോമാകുഞ്ഞ് പുതച്ചുമൂടി കിടന്നു. “എന്നാ പറ്റി കൊച്ചേ” ഏലികുട്ടി കുഞ്ഞമ്മ ചോദിച്ചു. എന്നിട്ട് “പെണ്ണമ്മേ കൊച്ചിന് എന്തോ വല്ലായ്മയുണ്ട് കേട്ടോ.” എന്നു വിളിച്ചു പറഞ്ഞു. “എന്നാ പറ്റിയെടാ, ഇന്നലെ പുഴേ പോയിട്ട് നേരാംവണ്ണം തല തുവർത്തിയില്ലായിരുന്നോ.” കഴുത്തിൽ കൈപ്പുറം തട്ടിച്ചുനോക്കിയിട്ട് അമ്മ ചോദിച്ചു. “ഏലിക്കുട്ടീ നീയൊന്ന് അടുക്കളേലേക്ക് ചെല്ലാവോ. കപ്പ അടുപ്പത്തുണ്ട്. കൊച്ചിന് അമൃതാരിഷ്ടത്തിൽക്കൂട്ട് എടുത്തുകൊടുത്തിട്ട് ഞാനങ്ങോട്ടേക്കും വരാം.” അമ്മ പറഞ്ഞു. എന്നാലത് പറയണ്ടേയെന്നും പറഞ്ഞേച്ച് ഏലിക്കുട്ടിയാന്റി അടുക്കളേലേക്ക് പോയി.
തോമാകുഞ്ഞിന്റെ അപ്പാപ്പൻ ഔതയുടെ അനിയൻ പൈലിയുടെ മകനാണ് ദേവസി. കോട്ടയത്തുനിന്നും ഔത ചേട്ടനും അനിയന്മാരും മലബാറിലേക്ക് പോന്നപ്പം ഏറ്റവും ഇളയ പൈലി കോട്ടയത്തുനിന്നും ഒരടി എങ്ങോട്ടുമില്ലെന്ന് തീർച്ച പറഞ്ഞു. ദേവസി പാപ്പനും വീട്ടുകാരും വന്നാപ്പിന്നെ വീട്ടിൽ ആഘോഷമാണ്. കപ്പബിരിയാണിയും പോർക്ക് വരട്ടിയതുമൊക്കെ ഉണ്ടാക്കി അമ്മ അവരെ സൽക്കരിക്കും. കുടകിലെ എസ്റ്റേറ്റിൽനിന്നും തോമാകുഞ്ഞിന്റെ അപ്പൻ അവറാൻ രണ്ടോ മൂന്നോ മാസം കൂടി വരുമ്പോൾ മാത്രമാണ് ഇത്തരമൊരു ആഘോഷം തോമാ കുഞ്ഞിന്റെ വീട്ടിലുണ്ടാകുക.
“കുറച്ചുനേരം മൂടിപ്പുതച്ച് കിടന്നാ മതിയെടാ കൊച്ചേ പനിയൊക്കെ പമ്പ കടന്നോളും.” വെല്ല്യമ്മച്ചി പറഞ്ഞു. ആനി ചേച്ചി വഴക്കുപിടിച്ചകാര്യം വല്ല്യമ്മച്ചിയോട് എങ്ങനെ പറയുമെന്നോർത്ത് തോമാകുഞ്ഞ് ശങ്കിച്ചു. അഗാതത്തിൽനിന്നെന്നപോലെ തോമാകുഞ്ഞിന്റെ ആത്മാവ് വേദനിച്ചു. “വെല്ല്യമ്മച്ചീ…” തോമാകുഞ്ഞ് നൊമ്പരപ്പെട്ടു. “അച്ചോടാ… ചെറിയൊരു പനി അതിരിൽക്കൂടി വന്നപ്പഴേക്കും അവൻ കൊഞ്ചുന്നതു കണ്ടില്ലേ”. എന്നു പറഞ്ഞിട്ട് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ തലമുടി കോതിയൊതുക്കിവെച്ചുകൊടുത്തു.
“അമ്മച്ചീ കപ്പ വെന്തോന്ന് വന്നു നോക്കാവോ.” അമ്മ വെല്ല്യമ്മച്ചിയോട് വന്നുപറഞ്ഞു. കൊച്ചേ അമ്മച്ചി ഇപ്പ വരാവേ എന്നു പറഞ്ഞിട്ട് വെല്ല്യമ്മച്ചി അടുക്കളയിലേക്ക് പോയി.
കപ്പബിരിയാണിയും കഴിച്ചേച്ച് എന്നാ കുറച്ചുനേരം കഴുത കളിക്കാമെന്നും പറഞ്ഞ് ദേവസിപാപ്പൻ തിണ്ണയിൽ ചാക്ക് വിരിച്ചു. കഴിഞ്ഞ തവണ വന്നപ്പം വെല്ല്യമ്മച്ചി കള്ളക്കളി കളിച്ചെന്നും പറഞ്ഞ് ദേവസിപാപ്പനുണ്ടാക്കിയ പുകിലൊന്നും പറയണ്ട.
ഒച്ചേലേ ദേവസിപാപ്പൻ എന്തേലും സംസാരിക്കൂ. എടാ നീയിങ്ങനെ തൊണ്ട പൊട്ടിക്കാതെടാ, നാടുമുഴുവൻ കേക്കൂലോ, ദേവസിപാപ്പൻ എന്നതേലും പറഞ്ഞാലുടനെ അപ്പാപ്പൻ പറയും.
“കൊച്ചേ എഴുന്നേറ്റു വാടാ”. നമ്മക്ക് ചീട്ട് കളിക്കാം വെല്ല്യമ്മച്ചി പറഞ്ഞു. “ഒന്നിങ്ങ് വരാവോ.” തോമാകുഞ്ഞിന് വിഷമം കലശലായി. നെഞ്ചിലും നെറ്റിയിലും കൈപ്പത്തികൊണ്ട് ചൂട് നോക്കിയെങ്കിലും പനിയുള്ളതായൊന്നും വെല്ല്യമ്മച്ചിക്ക് തോന്നിയില്ല. “കുറച്ചുനേരം കൊച്ച് വെളിയിലേക്ക് വന്നിരി. അപ്പഴേക്കും അമ്മ കൊച്ചിന് ചുക്കുകാപ്പി ഇട്ടുതരും.” വെല്ല്യമ്മച്ചി പറഞ്ഞു.
തോമാകുഞ്ഞ് വെല്ല്യമ്മച്ചിയോട് ചേർന്നിരുന്നു. മാരക പാപം ചെയ്തവനെപ്പോലെ അവന്റെ ആത്മാവ് ദൈവമേ ദൈവമേയെന്നു കേണുകൊണ്ടേയിരുന്നു. ആദ്യത്തെ വെട്ട് വെല്ല്യമ്മച്ചീടെ വകയായിരുന്നു. ഇത്രയും വെല്ല്യ ചീട്ടൊക്കെ കയ്യീ വെച്ചോണ്ട് നീയല്ലാതെ വേറെയാരെങ്കിലും ഡൈമൻ എഴിടുവോ ദേവസിച്ചായന്റെ കയ്യിലെ ചീട്ടുകളിലേക്ക് പാളിനോക്കോണ്ട് വെല്ല്യമ്മച്ചി ഉഷാറായി.
“എന്നാ ഞാൻ ക്ലാവർ രണ്ടിട്ടു” ദേവസി പാപ്പൻ പറഞ്ഞു.
തോമാകുഞ്ഞിന്റെ ഊഴമെത്തി. കൊച്ചേ ചീട്ടിടെടായെന്നായി വെല്ല്യമ്മച്ചി. താൻ ആനിചേച്ചിയോട് ചെയ്തത് പാപമാകുമോ എന്നുള്ള ആലോചനയിലായിരുന്നു തോമാകുഞ്ഞ്. പുലർച്ചെ നടന്നതൊക്കെ ഏറ്റുപറയാനും ആനി ചേച്ചിയെന്നാത്തിനാ എന്നോട് വക്കിട്ടതെന്നും അവന് വെല്ല്യമ്മച്ചിയോട് ചോദിക്കണമായിരുന്നു. നെഞ്ചിൽ താളം മുറുകുന്നതായും കണ്ണിലേക്ക് ഇരുട്ട് ഇരച്ചുകയറുന്നതായും അവൻ അറിഞ്ഞു.
കോപ്പർ തിണ്ണയിലേക്ക് കേറിവന്നു. ഇറങ്ങിപ്പോ പട്ടീന്നും പറഞ്ഞ് തോമാകുഞ്ഞിന്റെ വികെസി ചെരുപ്പെടുത്ത് അമ്മ എറിഞ്ഞു. ചെപ്പക്കുറ്റിതീർത്ത് ഏറുകിട്ടിയ കോപ്പർ ഉറക്കെ മോങ്ങിക്കോണ്ട് മുറ്റത്തേക്ക് ചാടി. താനാണ് മോങ്ങിയതെന്ന് തോമാകുഞ്ഞിന് തോന്നി. “നിനക്ക് എന്നാത്തിന്റെ കേടാ പെണ്ണമ്മേ അതിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞാ അതങ്ങ് പൊക്കോളൂലേ” അപ്പാപ്പൻ പറഞ്ഞു.
“കൊച്ചിന്റെ ചീട്ട് ഞാൻ നോക്കിക്കോളാം” വെല്ല്യമ്മച്ചി പറഞ്ഞു. അയ്യട കള്ളക്കളിക്കല്ലേ. താൻ കളിക്കില്ലെന്ന് ദേവസി പാപ്പൻ ഉറപ്പിച്ചു. എടാ ഇവൻ കൊച്ചല്ലേ നീയിങ്ങനെ വാശിപിടിച്ചാലെങ്ങനാ വെല്ല്യമ്മച്ചി പറഞ്ഞു. കൊച്ചേ വെല്ല്യ ചീട്ടൊന്നും കയ്യി പിടിച്ചോണ്ട് ഇരുന്നേക്കല്ലേ എന്നും പറഞ്ഞ് വെല്ല്യമ്മച്ചി ബീഡിക്ക് തീ കൊളുത്തി.
ചീട്ടുകൾ തുരുതുരാ കളത്തിലിറങ്ങി. ദേവസിപാപ്പന്റെ കയ്യിലെ ചീട്ടിന്റെ എണ്ണം കൂടിവന്നു. വെല്ല്യമ്മച്ചിയും തോമാകുഞ്ഞും കഷ്ടിച്ച് രക്ഷപെട്ടപോലാണ്. “ഈ കളിയിൽ തോക്കുന്നോർക്ക് ശിക്ഷയുണ്ട്.” വെല്ല്യമ്മച്ചി പറഞ്ഞു.
“ഓ എന്നതാരിക്കും” ദേവസിപാപ്പൻ അക്ഷമനായി.
“അത്രക്കൊന്നുമില്ല, കഴുതയാകുന്നയാൾ മുട്ടുകുത്തിനിന്നിട്ട് ഈയടുത്ത് ചെയ്ത പാപത്തിലൊരെണ്ണം എല്ലാരോടും ഏറ്റ് പറയണം. എന്നിട്ട് രാജാവാകുന്നയാൾ പറയുന്നത്രേം ഏത്തമിടണം. പറ്റ്വോ?” വെല്ല്യമ്മച്ചി എല്ലാരോടുമായി ചോദിച്ചു.
കോപ്പിലെ കളിക്ക് ഞാനില്ലെന്നും പറഞ്ഞ് ദേവസിപാപ്പൻ കൊള്ളവെച്ച് ചീട്ട് ചാക്കേലേക്കും എറിഞ്ഞിട്ട് ചാടിപ്പിടച്ച് എണീറ്റു.
തോമാകുഞ്ഞേ ഇച്ചിരെ നീങ്ങിയിരുന്നേടാ എന്നു പറഞ്ഞ് വെല്ല്യമ്മച്ചി തിണ്ണയിലേക്ക് ചെരിഞ്ഞു കിടന്നു. ഇതെന്നാ കൂത്തെന്നമട്ടിൽ എല്ലാരും വെല്ല്യമ്മച്ചിയെ നോക്കി. വെല്ല്യമ്മച്ചി നീട്ടിയൊരു ഏമ്പക്കം വിട്ടു. എന്നാപറ്റി അമ്മച്ചീന്നും വിളിച്ച് എല്ലാരും ബെനീഞ്ഞാമ്മയെ എഴുന്നേപ്പിച്ചിരുത്താൻ നോക്കി. വെല്ല്യമ്മച്ചി തണ്ടുതാളുപോലെ കുഴഞ്ഞിരുന്നു. അമ്മച്ചിക്ക് അനക്കമൊന്നും കാണാഞ്ഞ് പെണ്ണമ്മയും ഏലിക്കുട്ടിയും നിലവിളിച്ചു.
ഉരുപ്പും കുറ്റി പള്ളിയിലെ സിമിത്തേരിയിൽ ബോഗൻ വില്ലകൾക്ക് ചുവപ്പായിരുന്നു നിറം. ചെറിയ ഒപ്പീസിനും എണ്ണിപ്പറച്ചിലുകൾക്കുമിടയിൽ തോമാകുഞ്ഞ് എന്റെ ദൈവമേ എന്റെ ദൈവമേയെന്നുവിളിച്ച് ഉഴറി. ഒപ്പീസുചൊല്ലിക്കൊണ്ടിരുന്ന കൊച്ചച്ചനു പിന്നിൽ ആനിചേച്ചിയെ കണ്ടതോടെ തോമാകുഞ്ഞ് നിലവിളിച്ചു. അമ്മ അവനെ ചേർത്തുപിടിച്ചു.
വെല്ല്യമ്മച്ചിയുടെ അടക്കംചെയ്ത പെട്ടി മൺകുഴിയിലേക്ക് ഇറക്കിവെയ്ക്കുന്ന തിരക്കിൽ മുതിർന്നവരുടെ കാലുകൾക്കിടയിലൂടെ വെല്ല്യമ്മച്ചിയുടെ ശവപ്പെട്ടിക്ക് മുകളിൽ പതിച്ചിരുന്ന കുരിശ് തോമാകുഞ്ഞുകണ്ടു. മൺകുഴിയുടെ ആഴം കനത്തുവരുന്നതായും തന്നെ വിഴുങ്ങുന്നതായി അവന് തോന്നി.
“അമ്മച്ചീ കപ്പ വെന്തോന്ന് വന്നു നോക്കാവോ.” അമ്മ വെല്ല്യമ്മച്ചിയോട് വന്നുപറഞ്ഞു. കൊച്ചേ അമ്മച്ചി ഇപ്പ വരാവേ എന്നു പറഞ്ഞിട്ട് വെല്ല്യമ്മച്ചി അടുക്കളയിലേക്ക് പോയി.
കപ്പബിരിയാണിയും കഴിച്ചേച്ച് എന്നാ കുറച്ചുനേരം കഴുത കളിക്കാമെന്നും പറഞ്ഞ് ദേവസിപാപ്പൻ തിണ്ണയിൽ ചാക്ക് വിരിച്ചു. കഴിഞ്ഞ തവണ വന്നപ്പം വെല്ല്യമ്മച്ചി കള്ളക്കളി കളിച്ചെന്നും പറഞ്ഞ് ദേവസിപാപ്പനുണ്ടാക്കിയ പുകിലൊന്നും പറയണ്ട.
ഒച്ചേലേ ദേവസിപാപ്പൻ എന്തേലും സംസാരിക്കൂ. എടാ നീയിങ്ങനെ തൊണ്ട പൊട്ടിക്കാതെടാ, നാടുമുഴുവൻ കേക്കൂലോ, ദേവസിപാപ്പൻ എന്നതേലും പറഞ്ഞാലുടനെ അപ്പാപ്പൻ പറയും.
“കൊച്ചേ എഴുന്നേറ്റു വാടാ”. നമ്മക്ക് ചീട്ട് കളിക്കാം വെല്ല്യമ്മച്ചി പറഞ്ഞു. “ഒന്നിങ്ങ് വരാവോ.” തോമാകുഞ്ഞിന് വിഷമം കലശലായി. നെഞ്ചിലും നെറ്റിയിലും കൈപ്പത്തികൊണ്ട് ചൂട് നോക്കിയെങ്കിലും പനിയുള്ളതായൊന്നും വെല്ല്യമ്മച്ചിക്ക് തോന്നിയില്ല. “കുറച്ചുനേരം കൊച്ച് വെളിയിലേക്ക് വന്നിരി. അപ്പഴേക്കും അമ്മ കൊച്ചിന് ചുക്കുകാപ്പി ഇട്ടുതരും.” വെല്ല്യമ്മച്ചി പറഞ്ഞു.
തോമാകുഞ്ഞ് വെല്ല്യമ്മച്ചിയോട് ചേർന്നിരുന്നു. മാരക പാപം ചെയ്തവനെപ്പോലെ അവന്റെ ആത്മാവ് ദൈവമേ ദൈവമേയെന്നു കേണുകൊണ്ടേയിരുന്നു. ആദ്യത്തെ വെട്ട് വെല്ല്യമ്മച്ചീടെ വകയായിരുന്നു. ഇത്രയും വെല്ല്യ ചീട്ടൊക്കെ കയ്യീ വെച്ചോണ്ട് നീയല്ലാതെ വേറെയാരെങ്കിലും ഡൈമൻ എഴിടുവോ ദേവസിച്ചായന്റെ കയ്യിലെ ചീട്ടുകളിലേക്ക് പാളിനോക്കോണ്ട് വെല്ല്യമ്മച്ചി ഉഷാറായി.
“എന്നാ ഞാൻ ക്ലാവർ രണ്ടിട്ടു” ദേവസി പാപ്പൻ പറഞ്ഞു.
തോമാകുഞ്ഞിന്റെ ഊഴമെത്തി. കൊച്ചേ ചീട്ടിടെടായെന്നായി വെല്ല്യമ്മച്ചി. താൻ ആനിചേച്ചിയോട് ചെയ്തത് പാപമാകുമോ എന്നുള്ള ആലോചനയിലായിരുന്നു തോമാകുഞ്ഞ്. പുലർച്ചെ നടന്നതൊക്കെ ഏറ്റുപറയാനും ആനി ചേച്ചിയെന്നാത്തിനാ എന്നോട് വക്കിട്ടതെന്നും അവന് വെല്ല്യമ്മച്ചിയോട് ചോദിക്കണമായിരുന്നു. നെഞ്ചിൽ താളം മുറുകുന്നതായും കണ്ണിലേക്ക് ഇരുട്ട് ഇരച്ചുകയറുന്നതായും അവൻ അറിഞ്ഞു.
കോപ്പർ തിണ്ണയിലേക്ക് കേറിവന്നു. ഇറങ്ങിപ്പോ പട്ടീന്നും പറഞ്ഞ് തോമാകുഞ്ഞിന്റെ വികെസി ചെരുപ്പെടുത്ത് അമ്മ എറിഞ്ഞു. ചെപ്പക്കുറ്റിതീർത്ത് ഏറുകിട്ടിയ കോപ്പർ ഉറക്കെ മോങ്ങിക്കോണ്ട് മുറ്റത്തേക്ക് ചാടി. താനാണ് മോങ്ങിയതെന്ന് തോമാകുഞ്ഞിന് തോന്നി. “നിനക്ക് എന്നാത്തിന്റെ കേടാ പെണ്ണമ്മേ അതിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞാ അതങ്ങ് പൊക്കോളൂലേ” അപ്പാപ്പൻ പറഞ്ഞു.
“കൊച്ചിന്റെ ചീട്ട് ഞാൻ നോക്കിക്കോളാം” വെല്ല്യമ്മച്ചി പറഞ്ഞു. അയ്യട കള്ളക്കളിക്കല്ലേ. താൻ കളിക്കില്ലെന്ന് ദേവസി പാപ്പൻ ഉറപ്പിച്ചു. എടാ ഇവൻ കൊച്ചല്ലേ നീയിങ്ങനെ വാശിപിടിച്ചാലെങ്ങനാ വെല്ല്യമ്മച്ചി പറഞ്ഞു. കൊച്ചേ വെല്ല്യ ചീട്ടൊന്നും കയ്യി പിടിച്ചോണ്ട് ഇരുന്നേക്കല്ലേ എന്നും പറഞ്ഞ് വെല്ല്യമ്മച്ചി ബീഡിക്ക് തീ കൊളുത്തി.
ചീട്ടുകൾ തുരുതുരാ കളത്തിലിറങ്ങി. ദേവസിപാപ്പന്റെ കയ്യിലെ ചീട്ടിന്റെ എണ്ണം കൂടിവന്നു. വെല്ല്യമ്മച്ചിയും തോമാകുഞ്ഞും കഷ്ടിച്ച് രക്ഷപെട്ടപോലാണ്. “ഈ കളിയിൽ തോക്കുന്നോർക്ക് ശിക്ഷയുണ്ട്.” വെല്ല്യമ്മച്ചി പറഞ്ഞു.
“ഓ എന്നതാരിക്കും” ദേവസിപാപ്പൻ അക്ഷമനായി.
“അത്രക്കൊന്നുമില്ല, കഴുതയാകുന്നയാൾ മുട്ടുകുത്തിനിന്നിട്ട് ഈയടുത്ത് ചെയ്ത പാപത്തിലൊരെണ്ണം എല്ലാരോടും ഏറ്റ് പറയണം. എന്നിട്ട് രാജാവാകുന്നയാൾ പറയുന്നത്രേം ഏത്തമിടണം. പറ്റ്വോ?” വെല്ല്യമ്മച്ചി എല്ലാരോടുമായി ചോദിച്ചു.
കോപ്പിലെ കളിക്ക് ഞാനില്ലെന്നും പറഞ്ഞ് ദേവസിപാപ്പൻ കൊള്ളവെച്ച് ചീട്ട് ചാക്കേലേക്കും എറിഞ്ഞിട്ട് ചാടിപ്പിടച്ച് എണീറ്റു.
തോമാകുഞ്ഞേ ഇച്ചിരെ നീങ്ങിയിരുന്നേടാ എന്നു പറഞ്ഞ് വെല്ല്യമ്മച്ചി തിണ്ണയിലേക്ക് ചെരിഞ്ഞു കിടന്നു. ഇതെന്നാ കൂത്തെന്നമട്ടിൽ എല്ലാരും വെല്ല്യമ്മച്ചിയെ നോക്കി. വെല്ല്യമ്മച്ചി നീട്ടിയൊരു ഏമ്പക്കം വിട്ടു. എന്നാപറ്റി അമ്മച്ചീന്നും വിളിച്ച് എല്ലാരും ബെനീഞ്ഞാമ്മയെ എഴുന്നേപ്പിച്ചിരുത്താൻ നോക്കി. വെല്ല്യമ്മച്ചി തണ്ടുതാളുപോലെ കുഴഞ്ഞിരുന്നു. അമ്മച്ചിക്ക് അനക്കമൊന്നും കാണാഞ്ഞ് പെണ്ണമ്മയും ഏലിക്കുട്ടിയും നിലവിളിച്ചു.
ഉരുപ്പും കുറ്റി പള്ളിയിലെ സിമിത്തേരിയിൽ ബോഗൻ വില്ലകൾക്ക് ചുവപ്പായിരുന്നു നിറം. ചെറിയ ഒപ്പീസിനും എണ്ണിപ്പറച്ചിലുകൾക്കുമിടയിൽ തോമാകുഞ്ഞ് എന്റെ ദൈവമേ എന്റെ ദൈവമേയെന്നുവിളിച്ച് ഉഴറി. ഒപ്പീസുചൊല്ലിക്കൊണ്ടിരുന്ന കൊച്ചച്ചനു പിന്നിൽ ആനിചേച്ചിയെ കണ്ടതോടെ തോമാകുഞ്ഞ് നിലവിളിച്ചു. അമ്മ അവനെ ചേർത്തുപിടിച്ചു.
വെല്ല്യമ്മച്ചിയുടെ അടക്കംചെയ്ത പെട്ടി മൺകുഴിയിലേക്ക് ഇറക്കിവെയ്ക്കുന്ന തിരക്കിൽ മുതിർന്നവരുടെ കാലുകൾക്കിടയിലൂടെ വെല്ല്യമ്മച്ചിയുടെ ശവപ്പെട്ടിക്ക് മുകളിൽ പതിച്ചിരുന്ന കുരിശ് തോമാകുഞ്ഞുകണ്ടു. മൺകുഴിയുടെ ആഴം കനത്തുവരുന്നതായും തന്നെ വിഴുങ്ങുന്നതായി അവന് തോന്നി.
Comments
Post a Comment