മല കയറുമ്പോൾ

ചെറുപ്പക്കാരായ ദമ്പതികൾ മല കയറുകയായിരുന്നു. മരക്കമ്പുകൊണ്ട് മൺപാതയ്ക്കിരുവശവും വേലികെട്ടിത്തിരിച്ച ഒരു വഴിയിലൂടെയാണ് അവർ പോയിരുന്നത്. വേലിക്കെട്ട് ചെന്നവസാനിക്കുന്നത് വലിയൊരു മലയിടുക്കിലേക്കായിരുന്നു. പന്നൽ ചെടികളും വയലറ്റും മഞ്ഞയും പൂക്കളുള്ള മലയിടുക്കിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. "നീയെന്താണ് എന്നോട് മിണ്ടാത്തത്." സ്ത്രീ പുരുഷനോട് ചോദിച്ചു. രണ്ടു പേർ തോക്കുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന വന്യമായൊരു കാഴ്ച ആ മലഞ്ചെരുവിൽ നടക്കുന്നതായി സങ്കൽപ്പിക്കുകയായിരുന്നു അയാൾ. അതിനിടെയായിരുന്നു അവളുടെ ചോദ്യം. ഒരേസമയം വെടിപൊട്ടിയാൽ അവിടെ മരിച്ചു വീണേക്കാവുന്ന രണ്ടുപേർ മലയിടുക്കിൽ നിന്ന് വെല്ലുവിളിക്കുന്നു. കാഞ്ചി വലിക്കാൻ ഒരാൾ തീരുമാനിക്കുന്നതോടെ നിലവിലുള്ള സങ്കർഷത്തിന് അയവ് വന്നേക്കാം. എന്നാൽ അവരാകട്ടെ കാഞ്ചി വലിക്കാതെ ഉറക്കെ അലറുകയും പല്ല് കടിക്കുകയും കൈകൾകൂട്ടിത്തിരുമുകയും ചെയ്യുന്നതായി അയാൾ ഭാവനയിൽ കണ്ടു. ഇരവികുളം ദേശീയ ഉദ്യാനത്തിലെ കാഴ്ച അവൾ വീണ്ടും ചോദിച്ചു. "നിന്നെ ആകർഷിക്കത്തക്കതൊന്നും എന്നിൽ ഇല്ലെന്നാണോ നീ പറയുന്നത്." അവൾക്ക് സങ്കടം അടക്കാൻ കഴിയുമായിരുന്നില്ല. ഒന്