ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | രണ്ട്

"സെല്ലിൽ നിക്കറിട്ടു നിന്ന എന്റെ പൈങ്ങ പൊത്തിലേക്ക് ആ മൈരുകൾ ഈർക്കിലി കേറ്റി മോനേ." വല്ലാത്തൊരു പുളച്ചിലോടെ പാപ്പച്ചൻ പറഞ്ഞു. സംഭവം നടന്നതിന്റെ പിറ്റേന്നാണ് പാപ്പച്ചനെ ലോക്കൽ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. "ജീവൻ പോകുന്ന വേദനയായിരുന്നെടാവ്വേ. കാലിന്റെ നഖത്തിനെടേക്കൂടെ മൊട്ടുസൂചി കയറ്റി നിർത്തിയിട്ടായിരുന്നു അവന്മാരുടെ ഈ ചെയ്ത്ത്." കസ്റ്റഡിയിലെ പീഢനങ്ങൾ ഓരോന്നായി പാപ്പച്ചൻ ഓർത്തെടുത്തു. ഏലിയാമ്മയുടെയും വർഗീസിന്റെയും നാട്ടുകാരോട് ഇടപഴകി ജീവിക്കുന്ന പ്രകൃതമായിരുന്നില്ല. താൻകാര്യം നോക്കികളായ അവർ ഗുണത്തിനും ദോഷത്തിനുമില്ലാതെ ജീവിച്ചു പോരുകയായിരുന്നു. തുടല് പൊട്ടിക്കാൻ കരുത്തുള്ള യമണ്ടൻ നാടൻ പട്ടികൾ കാവൽ നിന്നിരുന്ന ആ വീട്ടിലേക്ക് കയറി ചെല്ലാൻ മരുമകൻ ഏലിയാസ് ഒഴികെ മറ്റാരും ധൈര്യപ്പെട്ടില്ല. വീട്ടുകാര്യങ്ങൾ അന്വേഷിക്കാൻ ചെന്നിരുന്ന ഏലിയാസ് മാത്രമായിരുന്നു പൊയ്കയിൽ കുടംബത്തെ നാടുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി. "നാട്ടുകാരോട് ലോഹ്യത്തിനു പോയാൽ പത്ത് രൂപ കടം ചോദിച്ചാൽ കൊടുക്കാതിരിക്കാനൊക്കുമോ?" ഒറ്റപ്പെട്ടുള്ള ജീവിതത്തെക്കുറിച്ചു ചോദിച്ചാൽ ഇങ്ങനെയായിരിക്ക