Posts

Featured post

ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | രണ്ട്

Image
"സെല്ലിൽ നിക്കറിട്ടു നിന്ന എന്റെ പൈങ്ങ പൊത്തിലേക്ക് ആ മൈരുകൾ ഈർക്കിലി കേറ്റി മോനേ."  വല്ലാത്തൊരു പുളച്ചിലോടെ പാപ്പച്ചൻ പറഞ്ഞു.   സംഭവം നടന്നതിന്റെ പിറ്റേന്നാണ് പാപ്പച്ചനെ ലോക്കൽ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.  "ജീവൻ പോകുന്ന വേദനയായിരുന്നെടാവ്വേ. കാലിന്റെ നഖത്തിനെടേക്കൂടെ മൊട്ടുസൂചി കയറ്റി നി‍ർത്തിയിട്ടായിരുന്നു അവന്മാരുടെ ഈ ചെയ്ത്ത്." കസ്റ്റഡിയിലെ പീഢനങ്ങൾ ഓരോന്നായി പാപ്പച്ചൻ ഓർത്തെടുത്തു.  ഏലിയാമ്മയുടെയും വർ​ഗീസിന്റെയും നാട്ടുകാരോട് ഇടപഴകി ജീവിക്കുന്ന പ്രകൃതമായിരുന്നില്ല. താൻകാര്യം നോക്കികളായ അവർ ​ഗുണത്തിനും ദോഷത്തിനുമില്ലാതെ ജീവിച്ചു പോരുകയായിരുന്നു. തുടല് പൊട്ടിക്കാൻ കരുത്തുള്ള യമണ്ടൻ നാടൻ പട്ടികൾ കാവൽ നിന്നിരുന്ന ആ വീട്ടിലേക്ക് കയറി ചെല്ലാൻ മരുമകൻ ഏലിയാസ് ഒഴികെ മറ്റാരും ധൈര്യപ്പെട്ടില്ല. വീട്ടുകാര്യങ്ങൾ അന്വേഷിക്കാൻ ചെന്നിരുന്ന ഏലിയാസ് മാത്രമായിരുന്നു പൊയ്കയിൽ കുടംബത്തെ നാടുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി. "നാട്ടുകാരോട് ലോഹ്യത്തിനു പോയാൽ  പത്ത് രൂപ കടം ചോദിച്ചാൽ കൊടുക്കാതിരിക്കാനൊക്കുമോ?"  ഒറ്റപ്പെട്ടുള്ള ജീവിതത്തെക്കുറിച്ചു ചോദിച്ചാൽ ഇങ്ങനെയായിരിക്ക

മല കയറുമ്പോൾ

Image
ചെറുപ്പക്കാരായ ദമ്പതികൾ മല കയറുകയായിരുന്നു. മരക്കമ്പുകൊണ്ട് മൺപാതയ്ക്കിരുവശവും വേലികെട്ടിത്തിരിച്ച ഒരു വഴിയിലൂടെയാണ് അവർ പോയിരുന്നത്. വേലിക്കെട്ട് ചെന്നവസാനിക്കുന്നത് വലിയൊരു മലയിടുക്കിലേക്കായിരുന്നു. പന്നൽ ചെടികളും വയലറ്റും മഞ്ഞയും പൂക്കളുള്ള മലയിടുക്കിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്.  "നീയെന്താണ് എന്നോട് മിണ്ടാത്തത്." സ്ത്രീ പുരുഷനോട് ചോദിച്ചു.  രണ്ടു പേർ തോക്കുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന വന്യമായൊരു കാഴ്ച ആ മലഞ്ചെരുവിൽ നടക്കുന്നതായി സങ്കൽപ്പിക്കുകയായിരുന്നു അയാൾ. അതിനിടെയായിരുന്നു അവളുടെ ചോദ്യം. ഒരേസമയം വെടിപൊട്ടിയാൽ അവിടെ മരിച്ചു വീണേക്കാവുന്ന രണ്ടുപേർ മലയിടുക്കിൽ നിന്ന് വെല്ലുവിളിക്കുന്നു. കാഞ്ചി വലിക്കാൻ ഒരാൾ തീരുമാനിക്കുന്നതോടെ നിലവിലുള്ള സങ്കർഷത്തിന് അയവ് വന്നേക്കാം. എന്നാൽ അവരാകട്ടെ കാഞ്ചി വലിക്കാതെ ഉറക്കെ അലറുകയും പല്ല് കടിക്കുകയും കൈകൾകൂട്ടിത്തിരുമുകയും ചെയ്യുന്നതായി അയാൾ ഭാവനയിൽ കണ്ടു.  ഇരവികുളം ദേശീയ ഉദ്യാനത്തിലെ കാഴ്ച അവൾ വീണ്ടും ചോദിച്ചു. "നിന്നെ ആകർഷിക്കത്തക്കതൊന്നും എന്നിൽ ഇല്ലെന്നാണോ നീ പറയുന്നത്." അവൾക്ക് സങ്കടം അടക്കാൻ കഴിയുമായിരുന്നില്ല.  ഒന്

മോർച്ചറിയിലെ കളിക്കാർ

Image
ഞാൻ ഇവിടെ ജനാലയിലൂടെ നോക്കുമ്പോൾ പുറത്ത് ഗ്രൗണ്ടിൽ ചെറുപ്പക്കാർ ഷട്ടിൽ കളിക്കുന്നുണ്ട്. സമയം ഒമ്പത് കഴിഞ്ഞിട്ടേയുള്ളൂ. ജോലിത്തിരക്ക് കഴിഞ്ഞ് കുറച്ചൊന്ന് വിശ്രമിക്കാൻ മുറിയിൽ വന്ന ഞാൻ അവരെ നോക്കി നിൽക്കുന്നത് കളിക്കാർ അറിഞ്ഞിട്ടുണ്ടാകില്ല. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോയെന്ന് എനിക്ക് ഉറപ്പില്ല. കളിക്കാരിൽ ഒരാൾക്ക് തലയുള്ളതായി ഞാൻ കാണുന്നില്ല. ഉടലുമാത്രമുള്ള അയാൾ കളിക്കളത്തിൽ നിറഞ്ഞു കളിക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ കളിക്കാരിൽ ആർക്കും തലയുള്ളതായി ഞാൻ കണ്ടില്ല. അതൊരു വാർത്തയാണല്ലോയെന്നോർത്ത് ഞാൻ അവരോടൊന്ന് മിണ്ടാനുറച്ചു. ബാൽക്കെണിയിലേക്ക് ചെന്നപ്പോഴാണ് എന്റെ മണ്ടത്തരം എനിക്ക് മനസിലായത്. തലയില്ലാത്ത അവരോട് ഞാനെങ്ങനെ മിണ്ടും. ഏതെങ്കിലും ഐടി കമ്പനിയിൽ തലയുപേക്ഷിച്ചു വന്ന് കളിക്കുന്നവരായിരിക്കണം അവർ. കൊക്കിന്റെ ജീവിതമാണ് എന്റേതെന്നു പറഞ്ഞാലും നിങ്ങൾ വിശ്വസിക്കാൻ സാധ്യതയില്ല. കമ്പ്യൂട്ടറിലേക്ക് തലയാഴ്ത്തിയിരിക്കുമ്പോൾ ഇര നീന്തി വരുന്നത് ഞാൻ കാണാറുണ്ട്. ഞാൻ മാത്രമല്ല, എന്നെപ്പോലെ ഒരുപാട് കൊക്കുകൾ താമസിക്കുന്ന നഗരമാണ് ഇത്‌. ഇരയില്ലെങ്കിൽ ഞങ്ങളില്ല. തലക്കെട്ടുകൾ മീനുകളാണെന്നുള്ളത് എന്റെ മാത

പൈതൽ മല, കോടമഞ്ഞിന്റെയും മഴയുടെയും തണുപ്പ്

Image
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ പൈതൽ മലയിലേക്ക് കഴിഞ്ഞ  ഈസ്റ്റർ ദിവസമാണ് ഞാൻ ആദ്യമായി പോകുന്നത്. പൈതൽ മലയുടെ താഴ്വാരത്തിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും മഴ പെയ്തൊഴിഞ്ഞതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ടിക്കറ്റ് എടുത്ത ശേഷം ഞങ്ങൾ മലകയറ്റം ആരംഭിച്ചു.  ഞാനും ഭാര്യ അലീനയും എന്റെ സുഹൃത്ത് അജിത്തുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഒന്നിലേറെ തവണ കൊവിഡ് ബാധിച്ചതുകൊണ്ട് ഞങ്ങൾക്ക് .യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്ക യാത്രയുടെ തുടക്കം മുതലേയുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റങ്ങളും മലഞ്ചെരിവിലൂടെ അരഞ്ഞാണം പോലെ വെട്ടിയൊരുക്കിയ നടപ്പാതകളും സഞ്ചാരികളെ ആകർഷിക്കുന്നതാണ്.  കാടിന്റെ മനോഹാരിത ആസ്വദിച്ച് ഞങ്ങൾ മലമുകളിലെ പുൽ പരപ്പ് ലക്ഷ്യമാക്കി നടന്നു. ലക്ഷ്യത്തോടടുക്കും തോറും കോടമഞ്ഞ് ഞങ്ങളെ പൊതിഞ്ഞു. ശ്വാസംമുട്ടൽ കലശലായിരുന്നതുകൊണ്ട് ഞങ്ങൾ മൂന്നു പേരും മലകയറാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. യാത്ര പാതി വഴിയിൽ അവസാനിപ്പിച്ചാലോയെന്ന് ആലോചിച്ചെങ്കിലും മലമ്പാതയിൽ കുറച്ചുനേരം വിശ്രമിച്ച ശേഷം മലകയറ്റം തുടർന്നു. നടപ്പാതയെ പുതപ്പുപോലെ പൊതി

ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | ഒന്ന്

Image
ഒന്ന് നേരം വൈകിട്ട് ആറ് ആറേമുക്കാലായി കാണും. സോളിയും അനിയൻ പോളും ഇടവക പള്ളിയിലേക്ക് തിരക്കിട്ട് നടക്കുകയാണ്. പൊയ്കയിൽക്കാരുടെ പറമ്പിലൂടെയുള്ള ഇടവഴിയിലൂടെയായിരുന്നു അവരുടെ നടത്തം. ചീവീടും പാതിരാ പക്ഷികളും ഉണർന്നു തുടങ്ങുന്ന ആ നേരം കഴുത്തിൽ തൂക്കിയിട്ടിരുന്ന കാശുരൂപത്തിൽ മുറുകെ പിടിച്ച് അവർ വേഗത്തിൽ നടന്നു. “നിനക്ക് പേടിയുണ്ടോടാ?” സോളി അനിയനോട് ചോദിച്ചു. എവ്ട്ന്ന് എനിക്കെങ്ങുമില്ലെന്ന് അവൻ പറഞ്ഞു.  പെട്ടെന്ന് അവരുടെ നടപ്പുവഴിയുടെ അരികിലുള്ള കൊക്കോമരത്തിൽ നിന്നും മനുഷ്യനെന്ന് തോന്നിക്കുന്ന ജീവി തിടുക്കത്തിൽ ഊർന്നിറങ്ങിയതും കയ്യാണിയിലൂടെ ഓടിമറഞ്ഞതും ഒന്നിച്ചായിരുന്നു. മനുഷ്യനായാലെന്ത് ഇരുട്ടത്തുള്ള അവന്റെ നീക്കങ്ങൾ ഭയാനകമാണല്ലോ. അടയ്ക്കാത്തോട് മേരിമാതാ പള്ളിയിൽ ഈസ്റ്ററിനോടുത്ത ആഴ്ചയിലെ ഇടവകാ ധ്യാനം നടക്കുകയായിരുന്നു. ഈ ഇടവക ഇതുവരെ കാണാത്ത അത്ഭുതം ഇന്നിവിടം ദർശിക്കുമെന്ന് ഫാ മാത്തായി വിശ്വാസികളോട് മൈക്കിലൂടെ വിളിച്ച് പറയുമ്പോൾ ആ നാട് അതുവരെ കാണാത്ത ക്രൂരകൃത്യം അന്നവിടെ നടക്കുമെന്ന് ദൈവത്തിന്റെ ദാസനായ ഫാ മത്തായിയോ അവിടെ ചേർന്ന അഭിഷിക്ത‍ര്‍ക്കോ വെളിപാടുണ്ടായിരുന്നില്ല. കർത്താവിന് സ്തോത്രം പറഞ

ഏഴാം പ്രമാണം

Image
ഉരുപ്പുംകുറ്റി പള്ളിയുടെ കുരിശിലെ വെളിച്ചം അവിടെയൊരു പള്ളിയുണ്ടെന്നും ദൈവ സ്നേഹവും പരസ്നേഹവും ഉള്ളോർക്ക് അവിടേക്ക് വരാമെന്നുമുള്ളതിന്റെ അടയാളമായിരുന്നു. വൈകിട്ട് ആറുമണിക്കത്തെ പള്ളിമണിയടിച്ചാൽ ഉരുപ്പുംകുറ്റിക്കാർ കർത്താവിന്റെ മാലാഖയുടെ പ്രാർത്ഥനയും ചൊല്ലി അന്നന്നത്തെ പാപത്തെക്കുറിച്ചോർത്ത് നെറ്റിയിൽ കുരിശുവരയ്ക്കും. കള്ളുഷാപ്പിലിരിക്കുന്ന ക്രിസ്ത്യാനികൾക്കും അത് ശീലമായിരുന്നു. വെല്ല്യമ്മച്ചി പ്രാർത്ഥന ചൊല്ലുന്നത് താളത്തിലാണ്. പുറത്തേയ്ക്ക് വരുന്ന ശബ്ദത്തിലും അക്ഷരങ്ങളുടെ വടിവ് വ്യക്തമാണ്. വാക്കുകളിങ്ങനെ അറുത്തുമുറിച്ച് ഇടുവാണെന്നു തോന്നും. “ഇരുട്ടത്ത് നിക്കാണ്ട് ഈ വെളിച്ചത്തോട്ട് കേറിക്കേടാ.” പ്രാർത്ഥനയും ചൊല്ലി പൂർത്തിയാക്കി തെറുപ്പ് ബീഡിക്ക് തീകൊളുത്തിക്കൊണ്ട് വെല്ല്യമ്മച്ചി പറഞ്ഞു. അയൽപ്പക്കത്തെ ത്രേസ്യാ ചേടത്തി കൊണ്ടുക്കൊടുത്ത നാട്ടുമാങ്ങാപ്പഴം ഈമ്പിക്കൊണ്ട് നിക്കുവായിരുന്നു തോമാകുഞ്ഞ്. കാറ്റൊന്ന് ചെറുതായി വീശി. മുറ്റത്തിനരികിലെ തെങ്ങോലകൾക്ക് അനക്കം വെച്ചു. ആകാശത്തേക്ക് പൊങ്ങിനിന്ന അതിന്റെ ഓലകൾ നക്ഷത്രങ്ങളെ എത്തിപ്പിടിക്കാൻ നോക്കുകയാണെന്ന് അവന് തോന്നി. നിക്കറിന്റെ കീശേന്നും വെല്ല്യ

മൂന്ന് മരണങ്ങൾ

Image
അന്ത്യകൂദാശ ഔത വൈദ്യർ എന്ന എന്റെ ഇച്ചായൻ (അപ്പന്റെ അപ്പൻ) 1918ൽ ജനിച്ചുവെന്നാണ് കരുതപ്പെടുന്നത്. 2010ലെ ഒരു വൈകുന്നേരം ചായ കുടിയും കഴിഞ്ഞ് കട്ടിലിൽ കേറി കിടന്നിട്ട് ഇച്ചായൻ എന്നോട് പറഞ്ഞു. “എടാ കൊച്ചേ വേഗം പോയി വെല്ല്യച്ചനെ വിളിച്ചോണ്ട് വാ. എനിക്ക് അന്ത്യകൂദാശ വേണം.” ഇച്ചായന് 92 ആയിരുന്നു പ്രായം. ആ മാസംതന്നെ ഇത് രണ്ടാമത്തെ അന്ത്യകൂദാശ ചോദിക്കലായതുകൊണ്ടുതന്നെ ഞാനത് കാര്യമാക്കിയതുമില്ല. “എന്നെയൊന്ന് കക്കൂസേലേക്ക് ഇരുത്താവോടാ എന്നായി അടുത്ത ചോദ്യം. ഇച്ചായനെ ഒറ്റയ്ക്ക് താങ്ങിയെടുക്കാൻ പറ്റാത്തതുകൊണ്ട് ഞാനും അമ്മയുംകൂടി ഇച്ചായനെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി. കാര്യങ്ങളൊക്കെ സാധിച്ചശേഷം ഇച്ചായനെ വീണ്ടും കട്ടിലിൽ കൊണ്ടു കിടത്തി. പക്ഷേ ആ പ്രായത്തിലും ആദ്യമായിട്ടാണ് ഇച്ചായനെ ഇങ്ങനെ തളർന്നുകണ്ടത്. കട്ടിലിൽ വന്ന് കിടന്നപാടെതന്നെ വീണ്ടും അന്ത്യകൂദാശ വേണമെന്നായി ഇച്ചായൻ. ശ്ശെടാ… ഇത്രയും നേരം പെരക്കകത്തുകൂടി നടന്നിരുന്നയാൾ കട്ടിലിൽ കേറി കിടന്നിട്ട് എന്റെ മരണം അടുത്തൂന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ഓർമ്മ പിശകിന്റെ ആഴങ്ങളിൽനിന്നുള്ള എന്തോ വർത്തമാനമാണെന്നല്ലേ കരുതാനൊക്കൂ. അതൊരു വൈകുന്നേരമായിരുന്നു. പച